Tuesday 15 November 2011

Saavithri


സാവിത്രി
മാദ്രയിലെ രാജാവായിരുന്ന അശ്വപതിയ്ക്ക് അതിസുന്ദരിയായ ഒരു മക ഉണ്ടായിരുന്നു. സാവിത്രി എന്നായിരുന്നു അവളുടെ പേര്. എല്‍സമ്മ എന്ന ആകുട്ടിയെപ്പോലെ, സാവിത്രി ഒരല്‍പം ബുദ്ധിയും ശക്തിയും കൂടുതൽ ഉള്ള കുട്ടി ആയിരുന്നു.അതുകൊണ്ട് തന്നെ, സ്ഥലത്തെ ചുള്ളന്മാർ അവളുടെ അടുത്ത് നോക്കീം കണ്ടും നിന്നതല്ലാതെ ഒന്ന് മുട്ടി നോക്കുവാന്‍ ധൈര്യപ്പെട്ടില്ല.
ഋതുക്കൾ മാറി മാറി വന്നതും മക ഋതുമതി ആയതും അശ്വപതി അറിയുന്നത്, അവളുടെ അമ്മ പറഞ്ഞപ്പോഴാണ്. മാളവി എന്നായിരുന്നു അമ്മയുടെ പേര്.
“ഇവളെ ഇനി ഇങ്ങനെ നിര്‍ത്തിയാൽ മതിയോ...ആണൊരുത്തന്‍റെ  കൂടെ പറഞ്ഞു വിടണ്ടേ...? “ 
മാളവി അതിയാനോട് ചോദിച്ചു. അങ്ങനെ നാട്ടി വിളമ്പരം ചെയ്തു.മാട്രിമോണിയൽ ഡോട്ട് കോമിൽ രജിസ്ട ചെയ്തു. കൂടാതെ മൂന്നാമന്‍മാരോടും പറഞ്ഞു വച്ചു. 
ഋതുക്ക വീണ്ടും മാറി മാറി വന്നു. ഒരു വിളി പോലും വന്നില്ല. മൂന്നാന്‍മാർ നേരിട്ട് ചെന്ന് ചോദിച്ചപ്പോൾ ചുള്ളന്മാ ഓരോരോ ഒഴികഴിവുക പറഞ്ഞ് തടിതപ്പി. യഥാര്‍ത്ഥ കാരണം ആരും പറഞ്ഞില്ല. മാദ്രയിലെ രാജാവായിരുന്ന അശ്വപതിയുടെ മകൾ ബോള്‍ഡ്‌ ആന്‍ഡ്‌ ബ്യുട്ടിഫുആയിരുന്നു. അങ്ങനെയെങ്കിൽ അങ്ങനെ, ഞാനീ നാട്ടുകാരനേ അല്ല എന്ന ഒരു സമീപനം ചെക്കന്മാരുടെ ഇടയിൽ പൊതുവേ ഉയര്‍ന്നു വന്നപ്പോൾ അശ്വപതി ആസ്ഥാന വിദ്വാന്മാരുടെ അടിയന്തിര യോഗം വിളിച്ചു. വിദ്വാന്മാർ കുടവയർ തിരുമ്മി, തല ചൊറിഞ്ഞു, കണ്ണടകൾ തുടച്ചു. അവസാനം കൈ മലര്‍ത്തി.
“ആരവിടെ, എല്ലാത്തിനെയും പിടിച്ച് ഇടിച്ചു ഷെയ്പ്പ് മാറ്റൂ....”
ഇങ്ങനെ കല്പിയ്ക്കുന്നതിനു മുന്‍പ്, സാവിത്രി അവിടെ വന്നു, പ്രശ്നത്തിൽ ഇടപെട്ടു.
“പിതാശ്രീ...പ്രതിശ്രുത വരനെ സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഈ മകള്‍ക്ക് നല്‍കിയാലും...”
“ശരി,ശരി...തന്‍റെ ഇഷ്ടം പോലെ നടക്കട്ടെ... നോം എതിരു നില്‍ക്കുന്നില്ല...”
ഒരു ലോഡ്‌ ഇറക്കി വച്ച സുഖത്തിൽ അശ്വപതിയും മാളവിയും അന്ന് രാത്രി അഗാധമായി ഉറങ്ങി.
രണ്ടു മൂന്നു തോഴിമാരെയും കൂട്ടി സാവിത്രി ചെറുക്കനെ തപ്പി ഇറങ്ങി.നടന്നു നടന്ന്, അവർ ഒരു ഘോരവനത്തിൽ എത്തി. സ്ഥാനഭ്രഷ്ടന്‍ ആക്കപ്പെട്ട് വനവാസം നടത്തി വന്നിരുന്ന അന്ധ രാജാവ്  ദ്യുമത്സേനന്‍റെ വള്ളിക്കുടിലിൽ സാവിത്രി തന്‍റെ ഭാവി ഭര്‍ത്താവിനെ കണ്ടെത്തി. ദ്യുമത്സേനന്‍റെ പുത്രന്‍ സത്യവാന്‍ ആയിരുന്നു ആ ഭാഗ്യവാന്‍. സാവിത്രിയുടെ കണ്ണിൽ സത്യവാന്‍റെ കണ്ണുകൾ ഉടക്കിയ ആ നിമിഷം തന്നെ അവർ പ്രണയബദ്ധരായി. സന്തോഷത്തോടെ, തോഴിമാരെയും കൂട്ടി സാവിത്രി കൊട്ടാരത്തിൽ മടങ്ങിയെത്തി അച്ഛനോട് വിവരം പറഞ്ഞു. അച്ഛന്‍ പറഞ്ഞു.
“ഞാനെല്ലാം അറിഞ്ഞു മകളേ...”
“ങേ....?” 
ദേവര്‍ഷി നാരദമുനി ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.സത്യവാ ഏറ്റവും ഉത്തമനായ ഒരുപുരുഷൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ...” 
“എന്താണ് തടസ്സം, പിതാശ്രീ...?”
“ഈ കല്യാണം നടന്നാലും ഇല്ലെങ്കിലും ഇന്നേയ്ക്ക് 12 മാസം കഴിയുമ്പോൾ സത്യവാന്‍ മരിയ്ക്കും. ഈ വിവരം നാരദമഹര്‍ഷി പരമരഹസ്യമായി ചിത്രഗുപ്തന്‍റെ ലാപ്ടോപ്പിൽ നിന്ന് ചോര്‍ത്തിയതാണ്..”
“ ചിത്രഗുപ്തനോ... ആരാണ് അദ്ദേഹം...?”
“അറിയില്ലേ..? മരണത്തിന്‍റെ ദേവനായ യമധര്‍മ്മന്റെ പേര്‍സണൽ സ്ടാഫ്ഫിൽ പ്രധാനി. ഭൂമിയിൽ ജനിയ്ക്കുന്നവർ എല്ലാം ഒരിയ്ക്കൽ മരിയ്ക്കും. എപ്പോൾ മരിയ്ക്കും എന്നുള്ള സമയവിവരക്കണക്കുകൾ ചിത്രഗുപ്തന്റെ ലാപ്ടോപ്പിൽ ഫീഡ് ചെയ്തു വച്ചിട്ടുണ്ട്. ഈ സമയം ഒരിയ്ക്കൽ ഫീഡ് ആയിക്കഴിഞ്ഞാൽ പിന്നെ അതിനു ഒരു മാറ്റവും ഇല്ല. സൊ.... ജസ്റ്റ്‌ തിങ്ക്‌ എബൌട്ട്‌ ഇറ്റ്‌. ഒരു വര്‍ഷം കൊണ്ട് വിധവ ആകണോ നിനക്ക്....?”
“പ്ലീസ്‌..ഡാഡീ...ലീവ് ഇറ്റ്‌ ടു മീ....ഐ വിൽ ഡീൽ വിത്ത്‌ ഇറ്റ്‌....” മകളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പിൽ അശ്വപതി കുമ്പിട്ടു. സാവിത്രിയുടെയും സത്യവാന്റെയും വിവാഹം മംഗളമായി നടന്നു.
ഋതുക്കൾ വീണ്ടും മാറി മാറി വന്നു. സത്യവാന്റെ മരണദിവസം ആസന്നമായി.ഇനി മൂന്നേ മൂന്നു ദിനങ്ങൾ...അത് കഴിഞ്ഞാൽ സത്യവാന്‍ കാലപുരി പൂകും.സാവിത്രി ഒരു വൃതം തുടങ്ങി. മല്‍സ്യ മാംസാദികൾ വെടിഞ്ഞു. ഒണ്‍ലി റോ വെജിറ്റബിള്‍സ് ആന്‍ഡ്‌ മില്‍ക്ക്...ഫോർ ത്രീ ഡേയ്സ്.
മരണദിവസം കാലത്ത് ഒരു മഴുവും കയ്യിലെടുത്ത് സത്യവാന്‍ വിറകു ശേഖരിയ്ക്കാന്‍ വനത്തിലേയ്ക്കു പുറപ്പെട്ടു. സാവിത്രിയും പിന്നാലെ വിട്ടു.വിറകു വെട്ടുന്നതിനിടയിൽ സത്യവാ കുഴഞ്ഞു വീണു.ഒരു മേജ അറ്റാക്ക്‌! നിമിഷനേരത്തിനുള്ളിൽ നായ്ക്കൾ ഓരിയിട്ടുകൊണ്ട് അവിടേയ്ക്ക് വന്നു.പിന്നാലേ ഒരു പോത്തും. പോത്തിന്റെ പുറത്ത്‌ ഗദയും പിടിച്ചുകൊണ്ട് ദാ ഇരിയ്ക്കുന്നു, മരണദേവനായ യമധര്‍മ്മ!ഒട്ടും സമയം കളയാതെ അദ്ദേഹം പണി തുടങ്ങി. ബാഗിൽ നിന്ന് ഗ്യാസുകുറ്റിപോലുള്ള ഒരു ചെറിയ കുപ്പിയെടുത്ത്, സത്യവാന്റെ പ്രാണന്‍ എടുത്തു അതിലുള്ളിലാക്കി സീൽ ചെയ്തു. ഒന്ന് പിടഞ്ഞിട്ട്‌ സത്യവാന്റെ ദേഹം അചേതനമായി. എന്ന്വ ച്ചാൽ ഹീ പാസ്‌ഡ് എവേ.സമചിത്തത കൈ വിടാതെ, സാവിത്രി ഇതെല്ലാം കണ്ടുകൊണ്ട് നിന്നു. എന്ത് ചെയ്യണം എന്ന് അവൾ മുന്‍കൂട്ടി ആലോചിച്ചു വച്ചിരുന്നു.അവൾ യമധര്‍മ്മന്റെ കാൽ തൊട്ടു വന്ദിച്ചു. സ്വയം പരിചയപ്പെടുത്തി.
“ മിസ്സിസ്സ് സത്യവാ...”
“യാ...ഐ നോ ഡിയർ., ബട്ട്‌ സോറി, ഐ കാന്‍റ്റ് ഡു എനിതിംഗ് എബൌട്ട്‌ യുവർ ഹബ്ബി....റിയലി സോറി ഫോർ ദാറ്റ്‌.....................................................................................“  “അങ്ങയുടെ പരിമിതികൾ ഞാ മനസ്സിലാക്കുന്നു, പ്രഭോ..ഈയുള്ളവൾ അങ്ങയുടെ ഒരു കടുത്ത ആരാധിക ആണ്...”
യമധര്‍മ്മഫ്ലാറ്റ്‌ ആയിപ്പോയി. കാലനെ ആരാധിയ്ക്കുന്ന പെണ്‍കുട്ടിയോ..?
അവിടെപ്പിടിച്ച് സാവിത്രി അങ്ങ് കേറി. യമധമ്മന്‍റെ ഗുണഗണങ്ങളും ക്രത്യനിഷ്ഠയും ധര്‍മ്മബോധവും എല്ലാം പെരുത്ത ഇഷ്ടമാണെന്ന് പറഞ്ഞു.ഒടുവിൽ യമധര്‍മ്മ തുറന്നു പറഞ്ഞു..
“ പ്രിയേ...നോം നിന്നിൽ സംപ്രീതന്‍ ആയിരിയ്ക്കുന്നു. സത്യവാന്റെ ജീവഒഴികെ എന്ത് വരം വേണമെങ്കിലും ചോദിച്ചുകൊള്ളൂ..”
ഈ നിമിഷത്തിനു വേണ്ടി ആണ് സാവിത്രി കാത്തിരുന്നത്.അവൾ പറഞ്ഞു...“എന്‍റെ അമ്മായി-അച്ഛഒരു പാവമാണ്. കണ്ണിന്റെ കാഴ്ചയും സ്വന്തം രാജ്യവും നഷ്ടപ്പെട്ട അദ്ദേഹം ഈ വനത്തിൽ കിടന്നു യാതനകൾ അനുഭവിയ്ക്കുന്നു. അദ്ദേഹത്തിന് നഷ്ടപ്പെട്ട കാഴ്ചയും സ്വത്തും തിരിച്ചു നല്‍കിയാലും...”
“ ഗ്രാന്‍ടെഡ്...അങ്ങനെ തന്നെ ഭവിയ്ക്കട്ടെ... വേറെ എന്തെങ്കിലും...?”
“ഉവ്വ്‌, പ്രഭോ. എന്‍റെ അമ്മായി അച്ഛന്‍റെ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തിന്‍റെ നൂറാം പിറന്നാളിന് കേക്ക് മുറിയ്ക്കുന്നത് സ്വന്തം  പേരക്കിടാവ് ആയിരിയ്ക്കണം എന്നാണ്. അതും കൂടി സാധിച്ചു തന്നാലും.”
“ഗ്രാറ്റെഡ്...അതും സത്യമായി ഭവിയ്ക്കട്ടെ...”
സാവിത്രി പുഞ്ചിരിച്ചു.
പൊടുന്നനവേ, യമധര്‍മ്മന്റെ മൊബൈൽ ഫോ
 ശബ്ദിച്ചു. മനോഹരമായ ഒരു റിങ്ങ്  ടോൺ:
*...എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ..ആ..ആ ..ആ...*
ഫോണിന്‍റെ അങ്ങേ തലയ്ക്കൽ, പരവശനായ ചിത്രഗുപ്തന്റെ സ്വരം...
“ബോസ്സ്, സിസ്റ്റം ഹാന്‍ഗ് ആയി...ഐ ടി യിലെ പിള്ളേർ നോക്കിയിട്ട് ശരിയാകുന്നില്ല...”
“എന്ത് പറ്റി, പെട്ടന്നിങ്ങനെ...?”
“ബോസ്സ്, താങ്കൾ അവസാനം ചെയ്ത ട്രാന്സാക്ഷന്‍സിന്‍റെ വിവരങ്ങൾ ഒന്ന് പറയൂ... ഐ ടി യിലെ പിള്ളേർ അത് ആവശ്യപ്പെടുന്നു..”
യമധര്‍മ്മന്‍ അതുവരെ ഉണ്ടായ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു. കുറച്ചു നിമിഷങ്ങൾ യമധർമ്മൻ ഹോൾഡിൽ കിടന്നു ബോറടിച്ചു.  ചിത്രഗുപ്തൻ ഉവാച: “ബോസ്സ്, അങ്ങ് അവസാനം കൊടുത്ത വരം...അതാണ്‌ പ്രശ്നമായത്. സിസ്റ്റം കോണ്‍ഫ്ലിക്ടു കാണിയ്ക്കുന്നു...ജസ്റ്റ്‌ ഹാങ്ങ്‌ ഓണ്‍...യെസ്...അതാണ്‌ കാര്യം, സാവിത്രിയുടെ അമ്മായി-അച്ഛന്‍റെ ഒരേ ഒരു സന്തതി ആണ്, ഇപ്പോൾ മരിച്ച ശ്രീമാൻ സത്യവാൻ.മേപ്പടി സത്യവാന് നിലവിൽ കുട്ടികൾ ഇല്ല. മൂപ്പിൽസിന്റെ നൂറാം പിറന്നാളിന് ആര് കേക്ക് മുറിയ്ക്കും...ഷിറ്റ്‌.!!!”
“ഇനി എന്ത് ചെയ്യും...സിസ്റ്റം റചെയ്തില്ലെങ്കിൽ കാലനില്ലാത്ത കാലം എന്ന് പറഞ്ഞു പ്രതിപക്ഷം ബഹളം വക്കും..ഡു സംതിംഗ്, വേഗം...”
“വിഭോ..ഇനി ഒരൊറ്റ പോം വഴിയേ കാണുന്നുള്ളൂ...ആ സത്യവാന്റെ പ്രാണ അങ്ങ് മടക്കി നല്‍കൂ...”
അങ്ങനെ, സത്യവന്റെ ദേഹിയും ദേഹവും ഒരുമിച്ചു ചേര്‍ന്നു.സത്യവാസാവിത്രിയോടു ചേര്‍ന്നു. യമധര്‍മ്മൻ ഈ കൊച്ചുമിടുക്കിയുടെ ബുദ്ധിയും സാമര്‍ഥ്യവും വാനോളം പുകഴ്ത്തി, വേറെ എന്ത് ചെയ്യാസത്യവാനും സാവിത്രിയും ഒരുവിധം സുഖമായി ജീവിയ്ക്കുന്നു. മരണത്തിന്‍റെ ദേവ ഇന്നും ഈ കഥ ഒരു ഞെട്ടലോടുകൂടി ഓര്‍ക്കുന്നുണ്ടാവും.

8 comments:

  1. ഇഷ്ടമായി അല്ലേ...?

    ReplyDelete
  2. കാലന് കഞ്ഞി വെച്ചവള്‍ അല്ലെ?

    ReplyDelete
  3. maranathinde devan mathramalla savithriyum ithu njettalode vayikkunnundavum ha ha ha.....hats off to ur sense of humour enjoyed reading.

    ReplyDelete
  4. തീര്‍ച്ചയായും സര്‍ അപനിര്‍മ്മാണം ദേരീദക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ

    ReplyDelete
  5. saahithyam sangeetham poole anoo? ozhukan thudengiyaal athu athil leyichu nikumooo??
    menpodiku vendiyanu hasyam undekilum athu eppazhum resikilla athinte cheruvakal oroninum oroonannu.. nalla churuva athinte stanathu cherkan jenmasithamayitu ulla "kazhivu alekil thalperyam" veenam athu vedukolam undu ethil . pinne etraa ezhuthi theerthalum rechitavinu pinneyum kanum athil cheyaan ...alle?
    nanayitundu ...ashamsakal!!!!

    ReplyDelete
  6. കഥാപാത്റങ്ങളുടെ വസ്ത്രധാരണവും കൂടി വിവരിച്ചിരുന്നെന്‍കില്‍ തകര്‍ത്തേനെ. കാലന്‍ shorts ഉം t shirtഉം ഇട്ടു വരുന്നത് ഓര്‍ത്തു നോക്കൂ.

    ReplyDelete
  7. കഥാപാത്റങ്ങളുടെ വസ്ത്രധാരണവും കൂടി വിവരിച്ചിരുന്നെന്‍കില്‍ തകര്‍ത്തേനെ. കാലന്‍ shorts ഉം t shirtഉം ഇട്ടു വരുന്നത് ഓര്‍ത്തു നോക്കൂ.

    ReplyDelete